ഫ്ലാഷ് ബാക്ക്....
വൈറ്റ് ഹൗസിലെ മോണിക്ക ലെവിന്‍സ്കി പോലെ, അവളുടെ രാവുകളിലെ സീമച്ചേച്ചിയെപ്പോലെ, മാലിയിലെ മറിയം റഷീദയെപ്പോലെ, എന്തിന് നമ്മുടെ തന്ത്രിക്കേസിലെ ശോഭച്ചേച്ചിയെപ്പോലെ പേര് കേട്ടവളായിരുന്നു ഞങ്ങളുടെ നാട്ടിലെ വാത്തയും.
വാസവ ദത്ത എന്നുള്ളതിനെ ചുരുക്കി ഞങ്ങള്‍ വിളിച്ചിരുന്ന വാത്തയുടെ ശരിയായ പേര് എനിക്കിപ്പോള്‍ ഓര്‍മ്മയില്ലെങ്കിലും ബാക്കിയെല്ലാം നല്ല ഓര്‍മ്മയുണ്ട്.
സിനിമാ നടി ശോഭനയെ നാലായി കീറി ഒണക്കി വച്ചിരിക്കുന്നതു പോലെയുള്ള ശരീരത്ത്, സാനിയ മിര്‍സയോട് കടപ്പാട് പ്രകടിപ്പിച്ച് നില്ക്കുന്ന ചില ഭാഗങ്ങള്‍.
കവികള്‍ ഉപമിച്ച് ഉപമിച്ച് ഗോതമ്പിന്റെ വില പോയതു കൊണ്ടും, ഈ ഗോതമ്പെന്ന സാധനം പൊടിയായല്ലാതെ ഞങ്ങടെ നാട്ടില്‍ അധികമാരും കണ്ടിട്ടില്ലാത്തത് കൊണ്ടും മാത്രം ഞങ്ങള്‍ ഒണങ്ങിയ കാപ്പിക്കുരുവിനോട് ഉപമിക്കുന്ന കളര്‍.
ഏത് പുരുഷനെക്കണ്ടാലും അപ്പോ അയക്കുന്ന പ്രേമപാരവശ്യത്തോടെയുള്ള നോട്ടം, ക്രീസിലേക്കിറങ്ങുന്ന സ്പീഡില്‍ തിരിച്ചു വരുന്ന ഇന്‍ഡ്യന്‍ ബാറ്റ്സ്മാന്മാരെപ്പോലെ, ഉടന്‍ തന്നെ തിരിച്ചു കിട്ടിയില്ലെങ്കില്‍, മാ, ബഹന്‍ ഇത്യാദി സ്ത്രീജനങ്ങളുടെ ക്ഷേമാന്വേഷണം നടത്തുന്ന മഹിളാമണി.
ശബ്ദതാരാവലിയില്‍ ഇല്ലാത്ത ഒട്ടേറെ അണ്‍പാര്‍ലമെന്ററി വാക്കുകളുടെ ജീവിക്കുന്ന ലൈബ്രറി. ആ വാക്കുകള്‍ പൊതു ജന സമക്ഷം ഏതു സമയത്തും ചൊരിഞ്ഞു കൊടുക്കാന്‍ ഒരു മടിയുമില്ലാത്ത പരോപകാരി.
ഏതു പാതിരാത്രിയില്‍ എന്താവശ്യത്തിന് (?) ചെന്നു വിളിച്ചാലും ഒരു നീരസവും കാണിക്കാത്ത ജനസേവക. (ഇതിന്റെ കടപ്പാട് സിനിമാലക്കാര്‍ ഞങ്ങളോട് പറയണമായിരുന്നു)
അടുത്തു വരുമ്പോള്‍, ചൂടിയിരിക്കുന്ന ജമന്തിപ്പൂക്കളുടേതാണോ അതോ ജമന്തിച്ചെടികള്ക്കിട്ടിരിക്കുന്ന ചാണകത്തിന്റേതാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം രൂക്ഷമായ ഒരു സു(?)ഗന്ധമുള്ളവള്‍.
നാട്ടില്‍ പാണന്മാരില്ലാത്തതിനാലും, അങ്ങനെയൊരു ഇരട്ടപ്പേരുള്ള കൃഷ്ണേട്ടന് പാട്ടുപാടാന്‍ കഴിവില്ലാത്തതിനാലും അപദാനങ്ങള്‍ പാടി നടക്കപ്പെടാന്‍ യോഗമില്ലാതെ പോയ ഹത ഭാഗ്യ.
അവള് താന്‍ വാത്ത.
പട്ടാപ്പകല്‍ വാത്തയോട് ഒന്നു സംസാരിക്കാന്‍ തന്റേടമുള്ള ഒരാളും ഞങ്ങളുടെ നാട്ടില്‍ ആണായിപ്പിറന്നവരില്‍ ഇല്ലായിരുന്നു. കാരണം വാത്തയോട് സംസാരിച്ചൂന്നെങ്ങാനും വീട്ടില്‍ അറിഞ്ഞാല്‍ അന്ന് അവരുടെ കുടിയും(കഞ്ഞികുടി) കിടപ്പും പുറത്തെന്ന് അറിവുള്ളവരായിരുന്നു നാട്ടിലെ മിക്ക ആണുങ്ങളും.
അങ്ങനെയുള്ള വാത്തയെ നാലക്ഷരം പഠിപ്പിച്ച് നന്നാക്കാന്‍ ഒരാളുണ്ടായി ഞങ്ങളുടെ നാട്ടില്‍.
വേലിയും, പാമ്പും, കൗപീനവും കസിന്‍സ് ആണെന്ന സത്യം പല പ്രാവശ്യം അനുഭവിച്ചറിഞ്ഞിട്ടും പഠിക്കാത്തവനായ ഞാന്‍ തന്നെ ആയിരുന്നു ആ മഹാന്.
കാലഘട്ടം : 1990-91. കേരളാ ഗവണ്മന്റ് സാക്ഷരതായജ്ഞം കെങ്കേമമായി കൊണ്ടാടുന്ന കാലം.
അഞ്ചു പൈസ മുടക്കില്ലാതെ കിട്ടുന്ന ചോറു എല്ലിന്റിടയില്‍ കിടന്ന് കുത്തുന്ന സമയമായതിനാലും, യോന്നാച്ചാന്റെ ചായക്കടയിലെ സമോവറില്‍ കിടന്ന് വെള്ളം വെട്ടിത്തിളച്ചു കൊണ്ടിരിക്കുന്നതു പോലെ എന്റെ ചോരയും 24 മണിക്കൂറും സാമൂഹ്യ സേവനത്തിനായി തെളച്ചു കൊണ്ടിരിക്കുന്നതിനാലും ഞാനും കേരളാ സാക്ഷരതാ മിഷനില്‍ ഒരു അദ്ധ്യാപകനായി ജോയിന്‍ ചെയ്തു.
ബോധവല്‍ക്കരണം, പരിശീലനക്കളരികള്‍, കുട്ടികളെപ്പിടിക്കല് മുതലായ എല്ലാ പരിപാടികളും കഴിഞ്ഞ് ക്ലാസുകള്‍ തുടങ്ങാറായപ്പോഴാണ് ആ പ്രശ്നം പൊന്തി വന്നത്. വാത്തയെ ആരു പഠിപ്പിക്കും....? സ്വന്തം വീട്ടിലിരുന്നേ വാത്ത പഠിക്കൂ എന്നും, വാത്തേടെ വീട്ടില്‍ കൂടെപ്പഠിക്കുന്ന തരുണീമണികളും, യുവ കോമളന്മാരും കയറുകയില്ല എന്നും കടും പിടിത്തം പിടിച്ചതോടു കൂടി അവിടെയൊരു പ്രതിസന്ധി രൂപപ്പെട്ടു.
ഒടുവില്‍ ഒരു ഭൂരിപക്ഷത്തിനു വേണ്ടി നിഷ്കരുണം അവര്‍ വാത്തയെ ഉപേക്ഷിച്ചു. പക്ഷേ വാത്ത എന്ന ഒറ്റ സ്ത്രീ നിരക്ഷരയായിരിക്കുന്നതു കാരണം കേരളത്തെ സമ്പൂര്‍ണ്ണ സാക്ഷര സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ കഴിയാതെ വിഷമിക്കുന്ന കേരളാ മുഖ്യമന്ത്രിയെ ഞാന്‍ എന്റെ മനോ മുകുരത്തില്‍ കണ്ടു. എന്നേപ്പോലെ ദേശസ്നേഹവും, ഉത്തരവാദിത്വവും ഉള്ള ഒരു പൗരന് ജീവിച്ചിരിക്കുന്നിടത്തോളം കാലം നമ്മുടെ മുഖ്യമന്ത്രിയെ എന്തു വില കൊടുത്തും സഹായിക്കും എന്നു ഞാന്‍ ദൃഡപ്രതിജ്ഞ എടുത്തു.
അങ്ങനെ വേലിയില്‍ നിന്നും ഇറങ്ങി എങ്ങോട്ടെങ്കിലും പോകുമായിരുന്ന അ പാമ്പിനെ ഞാനെടുത്ത് തോളിലിട്ടു.
അന്നു മുതല്‍ ഞാന്‍ വാത്തയുടെ വീട്ടിലെ നിത്യ സന്ധ്യാ സന്ദര്‍ശക അദ്ധ്യാപകനായി.
ഏകാദ്ധ്യാപക, ഏകവിദ്യാര്ത്ഥിനീ പാഠശാല.
എല്ലാ ദിവസവും, വാത്ത എന്നില്‍ നിന്നും പഠിക്കുകയേ ആകാവേ കര്‍ത്താവേ എന്നു മുട്ടിപ്പായി പ്രാര്‍ത്ഥിച്ചിട്ടായിരുന്നു ഞാന്‍ പൊയ്ക്കൊണ്ടിരുന്നത്. എന്റെ ഉദ്ദേശശുദ്ധി അറിയാമായിരുന്ന കര്‍ത്താവ് ആ പ്രാര്‍ത്ഥന കൃത്യമായി കേട്ടുമിരുന്നു.
പക്ഷെ വാത്തയുടെ വീട്ടിലെ എന്റെ സന്ദര്‍ശനം സംശയദൃഷ്ടിയോടെ നോക്കിയിരുന്ന കുറേപ്പേര് ഉണ്ടായിരുന്നു.രണ്ടു സ്മാള്‍ അടിക്കുമെന്നല്ലാതെ ഇന്നേ വരെ മറ്റൊരു ചീത്ത സ്വഭാവവുമില്ലാത്ത പിതായേയും, സ്വല്പ്പം പഞ്ചാരയാണ് എന്നതൊഴിച്ചാല്‍ നാട്ടില്‍ നല്ല പേരുള്ള എന്റെ ചേട്ടന്മാരെയും അറിയാവുന്ന ചില സഹൃദയന്മാരും, പിന്നെ "യെവന് ജഗജില്ലിയാണ് കേട്ടോ, കേറിയാല്‍ പിന്നെ രണ്ട് മണിക്കൂറെങ്കിലും കഴിഞ്ഞേ എറങ്ങൂ" എന്ന അസൂയയോടും, തെല്ലൊരാരാധനയോടും കൂടി എന്നെ നോക്കിയിരുന്ന, വാത്തയുടെ എക്സ്ക്ലൂസീവ് ആന്‍ഡ് വാല്യൂഡ് കസ്റ്റമേഴ്സും.
അതുപിന്നെ സംശയിക്കുന്നതില്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ..? ഇരുട്ടുവാക്കിന് വാത്തേടെ വീട്ടില്‍ നിന്ന് സാക്ഷാല്‍ ഗീവര്‍ഗീസ് പുണ്യാളന് കുതിരപ്പുറത്ത് കുന്തോം പിടിച്ചോണ്ടിറങ്ങി വന്നാലും അത് സാക്ഷരത പഠിപ്പിക്കാന്‍ പോയിട്ട് വരുന്നതാരിക്കും എന്ന് കര്‍ത്താവീശോമിശിഹാ പോലും വിശ്വസിക്കില്ല.
ഒടുവില്‍ ചാരന്മാരുടെ കൈയില്‍ നിന്നും വാര്‍ത്ത, പിതായുടെ ചെവിയിലും എത്തി. പിതായുടെ ചോദ്യം ചെയ്യലില്‍ എന്റെ നിരപരാധിത്വവും ഉദ്ദേശശുദ്ധിയും തെളിഞ്ഞെങ്കിലും, പിതായുടെ മുഖം മാത്രം അത്രക്കങ്ങ് തെളിഞ്ഞില്ല. "നാട്ടുകാരെക്കൊണ്ടെന്തെങ്കിലും പറേപ്പിച്ചാല് കൊല്ലും ഞാന്‍" എന്നൊരു വാണിംഗ് മാത്രം അവസാനം ഫ്രീയായി തന്നു.
ആ ഭീഷണിയില്‍ വഴങ്ങിയും, പിന്നെ എല്ലാവരുടേയും സൗകര്യം കണക്കിലെടുത്തും ഞാന്‍ ക്ലാസ് തിങ്കളും വ്യാഴവും മാത്രം ആക്കി.
തിങ്കളാഴ്ചകളും, വ്യാഴാഴ്ചകളും പിന്നേയും പിന്നേയും വന്നു ... വാത്ത ഒരു ലിറ്ററേറ്റ് പ്രൊഫഷണല്‍ ആയിക്കൊണ്ടിരുന്നു.
രംഗം ഒന്ന് - അവസാന ഭാഗം.
അന്നൊരു വെള്ളിയാഴ്ച. ഞാനും പിതായും കൂടി ഇലന്തൂര്‍ ചന്തയില്‍ മീന്‍ വാങ്ങാന്‍ പോയിരിക്കുകയായിരുന്നു. മത്തി, മത്തി എന്ന ഒറ്റച്ചിന്തയില്‍ മാത്രം ചന്തയിലേക്ക് വന്ന പിതായെ ഞാന്‍ പിടിച്ച് വലിച്ച്, നെയ്മീന് വില്‍ക്കുന്ന മനോഹരന്റെ മുന്പില് കൊണ്ടു നിര്‍ത്തി, പ്രലോഭിപ്പിച്ചു കൊണ്ടിരിക്കുന്നിടത്ത് ഈ രംഗം ആരംഭിക്കുന്നു.
കൂട്ടത്തിലേറ്റവും ചെറിയ നെയ്മീനിനെ ചൂണ്ടിക്കാട്ടി, അതിന്റെ വലിപ്പവുമായി യാതൊരു വിധത്തിലും ചേരാത്ത ഒരു വില പറഞ്ഞു കേട്ട് നടുങ്ങിയ പിതാ എന്നെ .....മോനേ എന്നു മനസില്‍ വിളിക്കുന്ന ഭാവത്തില്‍ ഒന്നു നോക്കിയതിനു ശേഷം, മനോഹരനുമായി നെഗോഷിയേഷന് തുടക്കമിട്ടു.
കുറേ നേരത്തെ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കൊടുവില്‍, "ഇന്നാ കൊണ്ടുപോയി തിന്ന്" എന്ന ആശംസാ വാചകത്തോട് കൂടി മനോഹരന് ആ നെയ്മീന് എന്റെ കൈയിലിരിക്കുന്ന സഞ്ചിയിലോട്ടും, അതേ വാചകം ഒരു മാറ്റവും കൂടാതെ തിരിച്ചങ്ങോട്ട് പറഞ്ഞുകൊണ്ട് പിതാ അതിന്റെ കാശ് മനോഹരന്റെ കൈയിലേക്കും ഇട്ടു.
രണ്ടാഴ്ചത്തേക്കുള്ള മത്തി വാങ്ങാനുള്ള കാശും, രണ്ടു ദിവസം സ്മോള്‍ അടിക്കാനുള്ള ഷെയറും പോയെന്നാലോചിച്ച് പിതായും, പിതായുടെ പോക്കറ്റില്‍ കിടക്കുന്ന കാശ് പ്രത്യക്ഷമായി നമുക്ക് വേള്‍ഡ് ബാങ്കില്‍ കിടക്കുന്ന ഡോളറുകള്‍ പോലെ പ്രയോജന്മില്ലാതെ കിടക്കുന്നതാകയാല്‍, അതിനെപ്പറ്റി ചിന്തിക്കാതെ, മുളകിട്ട് വയ്ക്കുന്ന കറിയില്‍ കിടക്കുന്ന നെയ്മീനെപ്പറ്റിയും, ചീനച്ചട്ടിയില്‍ എണ്ണയില്‍ കിടന്ന് മൊരിയുന്ന നെയ്മീനെപ്പറ്റിയും ചിന്തിച്ചു കൊണ്ട് ഞാനും കുറച്ചു നേരം അവിടെത്തന്നെ നിന്നു.
ആ സമയത്തായിരുന്നു മിസ് വേള്‍ഡ് കോമ്പറ്റീഷനില്‍ റാമ്പില്‍ നടക്കാന്‍ പ്രാക്റ്റീസ് ചെയ്യുന്നതു പോലെ വാത്ത ചന്തയിലേക്ക് വന്നത്.
ആ നിമിഷം മാത്രമാണ് തലേ ദിവസം വ്യാഴാഴ്ചയായിരുന്നെന്നും, ക്ലാസിനു പോയില്ലെന്നും ഞാനോര്‍ത്തതും.
ഈ നാശം പിടിച്ച സാധനം എന്നെക്കാണല്ലേ കര്‍ത്താവേ എന്നു ഞാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചെങ്കിലും, അത്രയും തിരക്കുള്ള ചന്തയില്‍, നാശം പിടിച്ച സാധനമെന്ന വിശേഷണം പലര്‍ക്കും ചേരുമെന്നതിനാല്‍, ഇവന് ആരെയായിരിക്കും ഉദ്ദേശിച്ചത് എന്ന കണ്ഫ്യൂഷനില് കര്‍ത്താവ് ഡൗട്ടടിച്ചു നിന്ന ഒരു നാനോ സെക്കന്‍ഡു കൊണ്ട് വാത്ത എന്റെ അടുത്തെത്തി. എന്നിട്ട് ഗുരു ഭക്തിയുള്ള ഏതൊരു വിദ്യാര്‍ത്ഥിനിയും ചെയ്യുന്നതു പോലെ, പുറം തിരിഞ്ഞ് മനോഹരന്റെ വളിച്ച മുഖത്തേക്ക് നോക്കിക്കൊണ്ടിരുന്ന എന്നെ പിന്നില്‍ വന്ന് നിന്ന് തോണ്ടി വിളിച്ച് വളരെ നിഷ്കളങ്കമായി ചോദിച്ചു.
"സാറെന്താ സാറേ ഇന്നലെ രാത്രിയില്‍ വരാഞ്ഞേ ..? ഞാനെത്ര നേരം നോക്കിയിരുന്നു എന്നറിയാമോ..?"
.............................
.............................
ഒരു നിമിഷം ചന്ത മൊത്തം നിശബ്ദമായി. മൂന്നു ദിവസമായി ഐസു കട്ടകള്‍ക്കിടയില്‍ കിടന്നിരുന്ന ചത്തമീനുകളുടേതുള്‍പ്പടെ എല്ലാ കണ്ണുകളും എന്നിലേക്ക് മാത്രമായി.
നില്ക്കുന്ന സ്ഥലം രണ്ടായി പിളര്‍ന്ന് ഞാന്‍ മൊത്തമായി താഴോട്ടങ്ങ് പോകണേ എന്നു ഞാന്‍ പ്രാര്ത്ഥിക്കാഞ്ഞത്, ഒടുക്കലത്തെ വില കൊടുത്ത് വാങ്ങിയ ആ നെയ്മീനെ ഓര്‍ത്തു മാത്രമായിരുന്നു.
പക്ഷേ രാവിലെ തന്നെ കാശു പോയതിന്റെ വിഷമത്തിന്റെ കൂടെ, നാട്ടുകാരുടെ മുന്പില് വച്ച് മാനവും പോയതിന്റെ ആഘാതത്തില്‍ ഒരു നിമിഷം സ്തംഭിച്ച് നിന്നെങ്കിലും, സമചിത്തത വീണ്ടെടുത്ത് ഇടത്തുകാല് ഒരടി പുറകോട്ടു മാറ്റി ചവിട്ടി, വലതു കൈ പുറകിലേക്ക് കൊണ്ടുവന്ന്,ഹാമര്‍ ത്രോ എറിയാന്‍ പോന്നവന്റെ ആദ്യസ്റ്റെപ്പ് പോലെ ഒന്നാഞ്ഞ് പിതാ സര്‍വ്വ ശക്തിയും എടുത്ത് എന്റെ മുഖത്തേക്ക് വീശിയടിച്ചു.
അടിക്കു മുന്‍പ് പിതാ ആവശ്യത്തിലേറെ സമയം എടുത്തതിനാലും, അത്തരമൊരു ഭീകരാക്രമണം പ്രതീക്ഷിച്ചു നില്‍ക്കുകയായിരുന്നതിനാലും, ഏകദേശം 3.58 ടണ്‍ ഭാരമുള്ള ആ അടിയില്‍ നിന്നും, ആരോമല്‍ ചേകവരെപ്പോലെ ഞാന്‍ അതിവിദഗ്ധമായി ഒഴിഞ്ഞു മാറി.
എന്റെയാ ഒഴിഞ്ഞുമാറല്‍ ഇഷ്ടപ്പെടാത്തവരുടെ നിരാശയുടെ പ്രതിഫലനമായിരുന്നിരിക്കാം, പലരുടെയും കണ്ഠങ്ങളില്‍ നിന്നും "ശ്ശോ, ശ്ശ്ശ്" മുതലായ ശബ്ദങ്ങള്‍ ഉയര്‍ന്ന് കേട്ടു.
ആ അടി പാഴായിപ്പോയതില് നഷ്ടം സംഭവിച്ചത് ഇലന്തൂരില്‍ രണ്ടുപേര്‍ക്കായിരുന്നു.
1. മാലയിട്ട്, മെഴുകുതിരിയും കത്തിച്ച് വയ്ക്കാനായി ഫോട്ടോ ഫ്രയിം ചെയ്തു കൊടുത്തിരുന്ന ഗോപാലന് കൊച്ചാട്ടനും,
2. 70-ആം വയസിലും പയറു പോലെ നടന്നിരുന്ന എന്റെ വല്യമ്മച്ചി പനിയായി ആശുപത്രിയില്‍ കിടന്നതറിഞ്ഞ് അന്നേരം തന്നെ ഓടിവന്ന്, ശവമടക്കിനു വരുന്നവര്‍ക്ക് പഫ്സും, വടയും, പഴവും അടങ്ങിയ കവറുകള്‍ സപ്ലൈ ചെയ്യാനുള്ള ഓര്‍ഡര്‍ വേറെ ആര്‍ക്കും കൊടുക്കല്ലേ എന്ന് പറഞ്ഞ ജ്യോതിസ് ബേക്കറിയിലെ ജോയിച്ചാനും.
അന്നു വൈകിട്ട് വാത്തയുടെ വീട്ടു പടിക്കല്‍ ലഡ്ഡു വിതരണം ഉണ്ടായിരുന്നു. സ്പോണ്സര് ചെയ്തിരുന്നത്, എന്റെ ക്ലാസുള്ള ദിവസങ്ങളില്‍ ഗവണ്മെന്റാശുപത്രിയില് ഡോക്റ്ററെ കാണാന്‍ ഇരിക്കുന്ന ഭാവത്തില്‍ കലുങ്കിലും, വാഴയുടെ ചുവട്ടിലും ഒക്കെ ക്ഷമയോടെ കാത്തിരുന്നിരുന്ന വാത്തയുടെ വാല്യൂഡ് ആന്‍ഡ് എക്സ്ക്ലൂസീവ് പാര്‍ട്ടികളും.
Subscribe to:
Post Comments (Atom)
86 comments:
ഈ സംഭവം ഞാന്‍ ഒരിക്കല്‍ എന്റെ ഭാര്യയോട് പറഞ്ഞപ്പോള്‍ അവളുടെ നിരാശകലര്‍ന്ന ആത്മഗതം ഇങ്ങനെയായിരുന്നു”
“കല്യാണത്തിന് മുന്‍പ് ആരും ഇതൊന്ന് പറഞ്ഞില്ലല്ലോ”.
എന്റെ പുതിയ ഒരു കത്തി.
സുല്ലു വരുന്നേനുമുമ്പേ ഒരു തേങ്ങയടിച്ചേക്കാം....
“ടേ”.... വായിച്ചിട്ട് അഭിപ്രായം പിന്നെ പറയാം.
ഇരുട്ടുവാക്കിന് വാത്തേടെ വീട്ടില്‍ നിന്ന് സാക്ഷാല്‍ ഗീവര്‍ഗീസ് പുണ്യാളന് കുതിരപ്പുറത്ത് കുന്തോം പിടിച്ചോണ്ടിറങ്ങി വന്നാലും അത് സാക്ഷരത പഠിപ്പിക്കാന്‍ പോയിട്ട് വരുന്നതാരിക്കും എന്ന് കര്‍ത്താവീശോമിശിഹാ പോലും വിശ്വസിക്കില്ല.
- ഹ ഹ കലക്കി.
തമനുവേ, സാക്ഷരതാ ക്ലാസ്സ് എന്നാലും രണ്ട് മണിക്കൂറ്??? ഉം നടക്കട്ടെ....
അന്നു വൈകിട്ട് വാത്തയുടെ വീട്ടു പടിക്കല്‍ ലഡ്ഡു വിതരണം ഉണ്ടായിരുന്നു. സ്പോണ്സര് ചെയ്തിരുന്നത്, എന്റെ ക്ലാസുള്ള ദിവസങ്ങളില്‍ ഗവണ്മെന്റാശുപത്രിയില് ഡോക്റ്ററെ കാണാന്‍ ഇരിക്കുന്ന ഭാവത്തില്‍ കലുങ്കിലും, വാഴയുടെ ചുവട്ടിലും ഒക്കെ ക്ഷമയോടെ കാത്തിരുന്നിരുന്ന വാത്തയുടെ വാല്യൂഡ് ആന്‍ഡ് എക്സ്ക്ലൂസീവ് പാര്‍ട്ടികളും...
സാധനം അടിപൊളി.
നടക്കട്ടെ നടക്കട്ടെ.
ആഴ്ചയില്‍ രണ്ട് ദിവസം വെച്ച് രണ്ട് മണിക്കൂര്‍ സാക്ഷരത ക്ലാസ്സ്
ജഗജില്ലി തന്നെ :-)
വാത്തയുടേയും തമനുവിന്റേയും വാര്‍ത്ത ഞാനന്നേ വായിച്ചിരുന്നു. ഏതിലാണെന്നോര്മ്മയില്ല. ക്രൈം ഫയല്‍ മാസികയോ അതോ 'ടിക്-ടിക്' ആണോ ആ?
നിങ്ങളെ രണ്ടാളേം കൈയ്യാമമിട്ട് പോലീസുകാര്‍ നടത്തിച്ചത് വിട്ടുപോയല്ലേ. 'സ്ഫടികം' പടത്തിലെ ആടുതോമയും സില്‍ക്കും പോവുന്ന ആ രംഗം പോലെ..
:)
നല്ല കിണ്ണന് പോസ്റ്റ് എന്റെ തമനുവേ. കലക്കന്‍. ചിരിച്ച് വയറ്റില്‍ അമിട്ട് പൊട്ടി.
vaatha varuthu podichu..hahah
kalakkan
.............................
.............................
ഇതിനും മുന്‍പത്തെ ആ ചോദ്യം...
വളരെ ആത്മാര്‍ത്ഥമായ ആ ചോദ്യം...
ഹോ... എന്തൊരു ചോദ്യം...
:))
പിന്നെ അവസാനത്തെ ആ ലഡു വിതരണക്കാരെ പറ്റിയുള്ള വിവരണം :)
തകര്‍ത്ത് തരിപ്പണമാക്കി ലുങ്കിയുടുപ്പിച്ചു :)
മൂന്നു ദിവസമായി ഐസു കട്ടകള്‍ക്കിടയില്‍ കിടന്നിരുന്ന ചത്തമീനുകളുടേതുള്‍പ്പടെ എല്ലാ കണ്ണുകളും എന്നിലേക്ക് മാത്രമായി."
---------------------
ഈ ജഗജില്ലിയിലേക്കായി
എല്ലാ കണ്ണുകളും....
അസ്സലായി എഴുത്ത്
കോട്ടാനാണെങ്കി പോസ്റ്റ് മൊത്തം കോട്ടണം.
മനസ്സില്ല.
ചിരിച്ചൊണ്ടിരിക്കുമ്പം കോട്ടാന്‍ പോണൂ...
കിണ്ണങ്കാച്ചി സാദനം...
കൊള്ളാം തമനുവേ
നല്ല അനുഭവം!
ഛെ, എന്നാലും ഒഴിഞ്ഞുപോയ ആ അടി...
(സാരമില്ല പോട്ടെ. വീട്ടിലെത്തിയിട്ട് വേറെ കിട്ടിക്കാണും അല്ലേ?)
സമ്പൂര്ണസാക്ഷരതയയ്ക്കു കേരളം തമന്നുവിനൊടു കടപ്പെട്ടിരിക്കുന്നു!..എന്തുചെയ്യാം തമന്നു ,ത്യാഗികള്‍ എന്നും തെറ്റിദ്ധരിക്കപ്പെട്ട ചരിത്രമെ ഉള്ളു!
(എഴുത്തും നന്നായി)
"അടിക്കു മുന്‍പ് പിതാ ആവശ്യത്തിലേറെ സമയം എടുത്തതിനാലും, അത്തരമൊരു ഭീകരാക്രമണം പ്രതീക്ഷിച്ചു നില്‍ക്കുകയായിരുന്നതിനാലും, ഏകദേശം 3.58 ടണ്‍ ഭാരമുള്ള ആ അടിയില്‍ നിന്നും, ആരോമല്‍ ചേകവരെപ്പോലെ ഞാന്‍ അതിവിദഗ്ധമായി ഒഴിഞ്ഞു മാറി.."
തമനുച്ചേട്ടാ.... കിടിലന്‍....
ചിരിച്ചു രമിച്ചു..അല്ല മരിച്ചു.
നല്ല സാക്ഷരത.രസിച്ചു:)
ഇതിലും നല്ലൊരു ഈസ്റ്റര്‍ സമ്മാനം വായനക്കാര്‍ക്ക് തമന്സ് അച്ചായന്റെ കൈയ്യില്‍ നിന്ന് കിട്ടാനില്ല.
അറിയാതെ ഉറക്കെ അങ്ങ് ചിരിച്ചു പോയി....
:-))
സൂപ്പര്‍ എന്നൊന്നും പറഞ്ഞാല്‍ പോര..ചില പ്രയോഗങ്ങളൊക്കെ....അള്‍ട്ടിമേറ്റ്!!! തമന്സ് ബൂലോഗത്തിലെ കോമഡി സ്റ്റാന്‍ഡേര്‍ഡ് വളരെ ഉയര്‍ത്തുന്നു.
ഈ ഉജ്ജ്വല കോമഡിക്ക് തമന്സിന് അഭിവാദ്യങ്ങള്‍!
(അല്ല, അത്ഭുതമെന്നാ..പത്തനംതിട്ടക്കാരനല്യോ...)
“തിങ്കളാഴ്ചകളും, വ്യാഴാഴ്ചകളും പിന്നേയും പിന്നേയും വന്നു ... വാത്ത ഒരു ലിറ്ററേറ്റ് പ്രൊഫഷണല്‍ ആയിക്കൊണ്ടിരുന്നു.“
ഒന്നും പിടികിട്ടീല മനു താ. ഈ പ്രൊഫഷണല്‍ എന്നാല്‍????
-സുല്‍
തമനുവേ..
ഇതില്‍ നിന്നൊരു ഭാഗവും ക്വാട്ടാനാവുന്നില്ല, കാരണം മറ്റു ഭാഗങ്ങള്‍ തെറിവിളിക്കുന്നു, ഞങ്ങളെ എന്തിനാ ഒഴിവാക്കുന്നേന്ന്..!!ഉപമകള്‍ കൊണ്ടൊരു മാല തന്നെയാണല്ലോ ആദ്യഭാഗത്തിലുടനീളം..വേളൂര്‍ കൃഷണന് കുട്ടിക്ക് പഠിക്കുവാന്നോ..എന്തായാലും, ഇന്ന് രാവിലെ തന്നെ മിക്കവാറും എന്റെ ജോലി തെറിക്കും..ഹ...ഹ... ചിരി തന്നെ..
- ആശംസകള്‍..
തമനുച്ചായോ,
ഹ ഹ ഹ.... :-)
എന്നാലും ആ ആത്മാര്‍ത്ഥത സമ്മതിച്ച് തന്നിരിക്കുന്നു. വാത്ത സാക്ഷര ആവാതിരുന്നെങ്കില്‍ നമ്മുടെ സാക്ഷരതാ ശതമാനം 99.99% ആകുമായിരുന്നില്ലേ? തമനുച്ചായന് വാത്തയുടെ കൂടെ കൂടി ‘സാക്ഷരന്‍’ ആവാഞ്ഞത് ഭാഗ്യം. :-)
സുല്ലിന്റെ പഞ്ചായത്തേതാ? അല്ല അറിയാന്‍ വേണ്ടിയായിരുന്നു... :-))
ചിരിച്ചൊരു പരുവമായി :)
മനു താ ഒരു ഓടോ :
ദിലു :) നീ ആവഴിക്കും വരാനുള്ള പരിപാടിയാണൊ? പ്രേമേച്ചിയെ നിന്റെ പിന്നാലെ അഴിച്ചുവിടാനറിയാഞിട്ടൊന്നുമല്ല. പിന്നെ കൊച്ചുപയ്യനല്ലേ എന്നു കരുതിയാ. സാന്ഡൊക്കു ശേഷം ആര് എന്നതിനൊരുത്തരമാവുമോ നീ ദിലു. സമ്മതം മാത്രം മതി. ബാക്കിയെല്ലാം ഞാന്‍ ഏറ്റു.
അപ്പുവേ :) തേങ്ങയടിക്കുമ്പോള്‍ കിടിലന്‍ ഡോള്‍ബി ഡിജിറ്റല്‍ 7.1 സൌണ്ട് എഫക്റ്റ് വേണം. ഇതു പോലെ “ഠേ..........” ഇതൊരുമാതിരി വഴീപോകുന്നവരെ വിളിക്കുന്ന പോലെ “ടേയ്”
-സുല്‍
ചാത്തനേറ്: തമനുക്കൊച്ചാട്ടാ അച്ഛനും മോനും കണ്ടാല്‍ നല്ല വ്യത്യാസമുള്ളത് നന്നായി.
ഇനി പുറം തിരിഞ്ഞ് നില്ക്കുന്നവരുടെ തല ശരിക്കും കാണാതെ വാത്ത തോണ്ടി വിളിച്ച് ചോദിച്ചത് അച്ഛനോടായിപ്പോയിരുന്നേല്
ബൂലോഗത്തിനുണ്ടായേക്കാവുന്ന നഷ്ടം !!!
തീര്‍ത്താല്‍ തീരാത്തതായേനേ.
പെണ്ണുങ്ങള്‍ക്ക് കമന്റാവോ ആവോ?
അല്ലാ, തമനു പോയത് സാക്ഷരത പോഷിപ്പിയ്കാനാണെന്ന് എല്ലാരും അങ്ങട് വിശ്വസിച്ചു!!
ഹുമ്മ്.. ഇതാണു ബൂലോഗം, എന്ന് പറഞ്ഞാലും അങ്ങട് വിശ്വസിച്ചോളും.
meen karan manoharanum pithavum thammilulla kodukkal vangal .....
best thamu... best
എന്റെ പോസ്റ്റുകള്‍ എന്റെ അനുവാദമില്ലാതെയോ, അനുവാദത്തോടുകൂടിയോ പ്രസിദ്ധീകരിച്ചാല്‍ അത് വായിക്കുന്നവരില്‍ നിന്നും ഉണ്ടാകുന്ന തെറിവിളികള്‍ക്ക് ഞാന്‍ ഉത്തരവാദി ആയിരിക്കുന്നതല്ല.
പകര്‍പ്പവകാശം © എന്നില്‍ മാത്രം നിഷ്പിഷ്തം, നിഷ്പിഷം, നിഷ്തിഷ്പം
(ഏതവനാടാ ഈ വായിക്കൊള്ളാത്ത വാക്കൊണ്ടാക്കി വച്ചേ..!!!!! )
സാര്‍... എന്നെ അങ്ങയുടെ ശിഷ്യനാക്കാമോ????
:) ക്ലാസ് ആഴ്ചയില്‍ രണ്ട് ദിവസം മതി..
ഇങ്ങ് ബംഗളൂരില്‍ നിന്ന് തമനുവിന്റെ ബ്ലോഗില്‍ കേറിയിട്ടു പോലും ആ ജമന്തിപ്പൂവിന്റെ മണം.ഒവ്വ..സാക്ഷരത തന്നെ..എന്തായാലും അതുല്യേച്ചി പറഞ്ഞ പോലെ ഞാനങ്ങട് വിശ്വസിച്ചു..:)
പെങ്കൊച്ചിന്റെ വെളുത്ത പള്ള കണ്ട് അറിയാതെ തൊട്ടതും ടപ്പേയെന്നടികൊണ്ടതുമായ സത്യമെഴുതാന്‍ കെല്‍പ്പുള്ള ചുള്ളീക്കാടിനെ പ്പോലെ നല്ലൊരു “സത്യസന്ധനായ“ എഴുത്തുകാരന് ഇലന്തൂരും ബ്ലോഗിലും പിറന്നു വീണത് ഇത്രയും നാള് ആരേലും കാണാതെ പോയിട്ടുണ്ടെങ്കില്‍ അത് പല ബൂലോഗരുടേയും നഷ്ടം..ദേണ്ടേയ് ഒരുഗ്രന്‍ ഹാസ്യന്‍ :)
നല്ല തീറു പണിയാന്നല്ലോ അപ്പന് തന്നത്! ഹഹഹഹ
അത് പോട്ട്, ഇപ്പറഞ്ഞ വാത്തയ്ക്കിപ്പൊ എന്തോ പ്രായം വരും അച്ചായാ?
ഒരു മനുഷ്യന്റെ മുഖം നോക്കി സ്വഭാവം തീരുമാനിക്കരുതെന്ന് കാരണവന്മാര് പറയുന്നത് എത്ര ശരി!!! തമനു ഈ ടൈപ്പ് ആണെന്ന് കണ്ടാ തോന്നില്ലാ :-)
"ഇന്നാ കൊണ്ടുപോയി തിന്ന്" എന്ന ആശംസാ വാചകത്തോട് കൂടി മനോഹരന് ആ നെയ്മീന് എന്റെ കൈയിലിരിക്കുന്ന സഞ്ചിയിലോട്ടും, അതേ വാചകം ഒരു മാറ്റവും കൂടാതെ തിരിച്ചങ്ങോട്ട് പറഞ്ഞുകൊണ്ട് പിതാ അതിന്റെ കാശ് മനോഹരന്റെ കൈയിലേക്കും ഇട്ടു.
-സയനെഡിന്തിനാ അഞ്ചു കിലോ?
:):):):);)
ഇനി എത്ര വെടികഥകള്‍ വരാനുണ്ട് .. നിന്റെ കല്യാണത്തിന് മുന്‍പ് ബൂലോകത്ത് വരാത്തത് നിന്റെ ഭാഗ്യം അല്ലെങ്കില്‍ നീ പെണ്ണുകിട്ടാതെ മൂക്കില്‍ പല്ലുവന്ന് മുടക്കാ ചരക്കായി ഇരിന്നുപോയേനെ
"മൂന്നു ദിവസമായി ഐസു കട്ടകള്‍ക്കിടയില്‍ കിടന്നിരുന്ന ചത്തമീനുകളുടേതുള്‍പ്പടെ എല്ലാ കണ്ണുകളും എന്നിലേക്ക് മാത്രമായി."
ഹ ഹ.. കലക്കി തമനൂ.. അസ്സല് പ്രയോഗങ്ങള്‍! സ്റ്റൈലന്‍ ഉപമകള്‍!
സ്റ്റൈലന്‍ സാക്ഷരത ക്ലാസ്സ്!;)
അടുത്തത് പോരട്ടേ!:)
എഴുതാന്‍ പറ്റാതിരിക്കുന്ന വിഷമം ഇങ്ങനെ ഒരോന്നു വായിച്ചാല്‍ തീരും....ബൂലോകത്തുള്ള സകല ഹാസ്യന്മാരും അവുധിയെടുത്തു പോയോന്നു ശങ്കിക്കുന്നേനെടേലാ ഇവന്....ഒരു ഗുണ്ടന്.
അതുല്യയൂടെ കമന്റിനോട് വിയോജിപ്പ്! പെട്ടതലയും ബുള്‍ഗാന്‍ താടിയുമുള്ളവര്‍ നിഷ്കളങ്കത്തില്‍ ഡോക്ടറേറ്റ് നേടിയവരാ...,,!!! പ്രലോഭനങ്ങള്‍ അവരെ പ്രലോഭിപ്പിക്കാറേ ഇല്ല! സംശയമുണ്ടെങ്കില്‍ കുറുമാനെ പഠിക്കുക. അല്ലെങ്കില്‍ കുറുമാന് (തമനും) പഠിപ്പിക്കും!
തമനു,
ഹ ഹ ഹ..
വയിച്ചു, രസിച്ചു, ചിരിച്ചു!
കുറേ നേരത്തെ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കൊടുവില്‍, "ഇന്നാ കൊണ്ടുപോയി തിന്ന്" എന്ന ആശംസാ വാചകത്തോട് കൂടി മനോഹരന് ആ നെയ്മീന് എന്റെ കൈയിലിരിക്കുന്ന സഞ്ചിയിലോട്ടും, അതേ വാചകം ഒരു മാറ്റവും കൂടാതെ തിരിച്ചങ്ങോട്ട് പറഞ്ഞുകൊണ്ട് പിതാ അതിന്റെ കാശ് മനോഹരന്റെ കൈയിലേക്കും ഇട്ടു...
ഹ ഹ ഹ തമനുവേ കലക്കി...
തമനൂ.. ഇത് സൂപ്പര്‍ ആയിട്ടുണ്ടെടോ.. ക്വോട്ടാന് പോയാല്‍ അതിനേ നേരമുണ്ടാവൂ.
തമന്(ഉ) തന്നെ. ഉത്തമനെ നീ ഉത്തമരില്‍ ഉത്തമനായി വിരാജിക്കു.
അറവുശാലയില്‍ അഹിംസാ സിദ്ധാന്തം, കൊല്ലക്കുടിയില്‍ സൂചി വില്‍പ്പന.
എനിക്ക് ചിരിഞ്ഞിട്ട് ഇരിഞ്ഞാന് മേല.
ദാഹിക്കുന്നു ഭഗിനി കൃപാരസ മോഹനം കുളിര് തണ്ണീരിതാശു നീ
ഓമലെ തരു തെല്ല് അതെന്ന് കേട്ട് ആ രോമ മനോഹരി അമ്പരന്ന്
ഓതിനാള്‍ എന്ന് ആശാന് ചണ്ഠാല് ഭിക്ഷുകിയില്‍ പാടിയതോര്മവരുന്നു.
(അക്ഷരതെറ്റുകള്‍ക്ക് മാപ്പിളൈ)
മൊട്ടയിടുന്ന വാത്തിനെ പ്രസവിപ്പിക്കാന്‍ വേണ്ടി ജനിതകം മാറ്റുന്ന
ആധൂനിക വൈദ്യ ശാസ്ത്ര പ്രക്രിയ പോലെ ദുഷ്കരം.
എംകിലും പറയട്ടെ ആദിത്യ സല്‍ക്കാരത്തിലും ഉപചാര മര്യാദകള്‍ക്കും
വാസവദത്തമാര്‍ സ്വപ്നവാസ്വദത്തമാര്.സര്‍വകലാശാലകള്‍.
പിന്നേ ശയനേഷു.... എന്നുമുണ്ടല്ലൊ.
ആടിയ കാലും പാടിയ നാവും നിര്‍ത്തില്ല തമന്നുവെ നിര്‍ത്തില്ല
ഹ...ഹ... ദ മനൂ, അടിപൊളി. ഉപമകളൊക്കെയും സൂപ്പര്‍.
1) ഏതു പാതിരാത്രിയില്‍ എന്താവശ്യത്തിന് (?) ചെന്നു വിളിച്ചാലും ഒരു നീരസവും കാണിക്കാത്ത ജനസേവക!!
2) അടുത്തു വരുമ്പോള്‍, ചൂടിയിരിക്കുന്ന ജമന്തിപ്പൂക്കളുടേതാണോ അതോ ജമന്തിച്ചെടികള്ക്കിട്ടിരിക്കുന്ന ചാണകത്തിന്റേതാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം രൂക്ഷമായ ഒരു സു(?)ഗന്ധമുള്ളവള്‍!
തമനുവിന്റെ ഈ ബ്രാക്കറ്റിലെ ചോദ്യചിഹ്നങ്ങള്‍ (?) എന്നെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു. ഹ ഹ...
പിന്നെ സംഭവവും അതിന്റെ വിവരണവും ആകെ-മൊത്തം-ടോട്ടലായിട്ട് അടിപൊളിയായിട്ടുണ്ട് തമനൂ....
സാറെന്താ സാറേ ഇന്നലെ രാത്രിയില്‍ വരാഞ്ഞേ ..? ഞാനെത്ര നേരം നോക്കിയിരുന്നു എന്നറിയാമോ..?"
.............................
.............................
തകര്‍ത്ത് മച്ചൂ തകര്‍ത്ത്!!
ഹഹഹഹഹ...(അഞ്ചെണ്ണം)
തമനൂ..ഞാന്‍ നിന്നെയൊന്ന് കെട്ടിപ്പിടിച്ചോട്ടഡാ.. ഉമ്മ വക്കില്ല. സത്യം. (ഓ പിന്നേ.. ഉമ്മ വക്കാന്‍ പറ്റിയ ഒരു മൊതലും!;) ) (അയ്യോ.. മറുപടി വേണ്ടേയ്!! )
വിശാല മനസ്കന് said: ...(ഓ പിന്നേ.. ഉമ്മ വക്കാന്‍ പറ്റിയ ഒരു മൊതലും!;)
എങ്ങനെ തോന്നു...
വാത്തയുമായിട്ടായിരുന്നല്ലോ സമ്പര്‍ക്കം!
വിശാലാ... നിക്കെടാ ഗഡ്യേ... ഞാനൂണ്ട്... കൂടെ ഓടാന്‍ :)
ഹെന്റെ തമനൂ ..
അലക്കന്‍ ! തമനൂന്റെ കയ്യീന്നു ഇതുപോലെ ഗംഭീരമായി എഴുതാന്‍ പഠിക്കാന്‍ പറ്റ്വോ ?
വാത്തച്ചേച്ചീടെ കയ്യീന്നു അധികം ടെക്കനിക്കൊന്നും പഠിച്ചില്ലല്ലോല്ലേ ? ;)
തമനൂ, മോനേ,
-ശരിക്കും തലതിരിഞ്ഞ “കത്തി’ തന്നെ. വായിച്ച് വായിച്ച് ഞാനങ്ങ് കത്തി!
“.....സിനിമാ നടി ശോഭനയെ നാലായി കീറി ഒണക്കി വച്ചിരിക്കുന്നതു പോലെയുള്ള ശരീരത്ത്, സാനിയ മിര്‍സയോട് കടപ്പാട് പ്രകടിപ്പിച്ച് നില്ക്കുന്ന ചില ഭാഗങ്ങള്‍.“
ഒരു കൈകൊണ്ട് ശിക്ഷിക്കുമ്പോള്‍ മറു കൈ കൊണ്ട് തലോടുന്ന ഈ സൂത്രം എനിക്കിഷ്ടായി.....!
ഹെന്റയ്യോ! എഴുതിത്തകര്‍ത്തു തമനുവേ.
എന്നാലും, ഇത്രേം വലിയ റിസ്ക് എടുക്കേണ്ടായിരുന്നു. സ്ഥലം എലന്തൂരല്ലേ, അവിടെ മലയാളം, ശ്ലോകം, പദ്യം, മദ്യം എന്നൊക്കെ കേട്ടാല്‍ പുലിയുടെയോ വാത്തയുടെ മടയിലേക്ക് രണ്ടാമതൊന്നാലോചിക്കാതെ എടുത്തു ചാടാന്‍ തയ്യാറുള്ള ഒരു ഗുരു ഉള്ളത് തമനുവിനു അന്ന് അറിയില്ലായിരുന്നോ? ഒരു വാക്കു പറഞ്ഞാല്‍ പുള്ളി പഠിപ്പിച്ചേനെ. വെറുതേ പുലിവാലു പിടിക്കണമായിരുന്നോ?
വൈകുന്നേരം പഠിപ്പിക്കാന്‍ ചെല്ലുന്ന കാര്യം വാ.ദ. ചോദിച്ചില്ലല്ലോ തമന്.ഉ ചേട്ടാ...
രാത്രിയില്‍ സ്പെഷല്‍ ട്യൂഷന് ചെല്ലുന്നകാര്യം മാത്രമേ ചോദിച്ചൊള്ളു അല്ലെ .. ഗൊച്ചുഗള്ളി.. ഈ പെണ്ണുങ്ങളുടെ ഒരു ഗാര്യം..
എഴുത്തു നന്നായീട്ടോ..
ഹാ ഹാ നന്നായി രസിച്ചു..
ഇലന്തൂര്ക്കാരെല്ലാം ജഗജില്ലികളാണല്ലോ..?
“പണ്ടുത്തര സിന്ധുസ്ഥാനത്ത് വെണ്പുകഴ്പെറ്റ ശ്രാവസ്ഥിക്കടുത്തോരൂരില്....” ഈ അഭിനവ വാസവദത്ത ആള് കൊള്ളാല്ലോ!
ചിരിച്ച് ചിരിച്ച് പണി തീര്‍ന്നു! തമനൂ, സമ്മതിച്ച് തന്നിരിക്കുന്നു! :)
ഇഷ്ടപ്പെട്ട ക്വോട്ട്!:)
“ഈ നാശം പിടിച്ച സാധനം എന്നെക്കാണല്ലേ കര്‍ത്താവേ എന്നു ഞാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചെങ്കിലും, അത്രയും തിരക്കുള്ള ചന്തയില്‍, നാശം പിടിച്ച സാധനമെന്ന വിശേഷണം പലര്‍ക്കും ചേരുമെന്നതിനാല്‍, ഇവന് ആരെയായിരിക്കും ഉദ്ദേശിച്ചത് എന്ന കണ്ഫ്യൂഷനില് കര്‍ത്താവ് ഡൗട്ടടിച്ചു നിന്ന ഒരു നാനോ സെക്കന്‍ഡു കൊണ്ട് വാത്ത എന്റെ അടുത്തെത്തി“
തമനുവേ,
വായിക്കാനല്പം താമസിച്ച് പോയി.
എങ്കിലും എന്റെ കൊച്ചുകള്ളാ എന്തിനാ ബൂലോകരടടുത്ത് ഈ പച്ചക്കള്ളമൊക്കെ എഴുതിപ്പിടിപ്പിച്ചത്?
സത്യാവസ്ഥ എന്തെങ്കിലുമില്ലാതെ പിതാശ്രീ നാട്ടുകാരുടെ മുന്നില്‍ വച്ച് കൈ പൊക്കില്ലല്ലോ.
സത്യത്തില്‍ എന്താ നടന്നതെന്ന വിശദവിവരങ്ങള്‍ ഇവിടെ എഴുതണമെന്നില്ല. എനിക്ക് മെയില്‍ ചെയ്താല്‍ മതി.
ശാസ്താവാണേ ഞാനാരോടും പറയില്ല.ഇതു സത്യം.സത്യം.സത്യം.
ഒരു കാര്യം പറയാന്‍ വിട്ട് പോയി.
കഥ തകിലന്‍...തകര്‍പ്പന്‍.
ഇനിയും ഇതുപോലെ സത്യം സെന്‍സര്‍ ചെയ്ത കഥകള്‍ പോരട്ടെ.
ഹ ഹ ഹ
തം,
ഇത് മുഡീ..ച്ചുതേച്ചുകഴുകി :))
സങ്കു ക്വോട്ടിയതുതന്നെ ഞാനും ക്വോട്ടുന്നു; "ഇന്നാ കൊണ്ടുപോയിത്തിന്ന്...." ഭാഗം. എല്ലാ ഉപമകളും തകര്‍ത്തുവാരി.
തമനൂ, താന്‍ വെറും പുലിയല്ല. അല്ലേയല്ല. പുപ്പുലിയാണ്, പുപ്പുലി.
അങ്ങനെ ഞാനൊരു അന്‍പതടിച്ചു. ഒന്നു തൊട്ടുനക്കാന്‍ ഇച്ചിരെ അച്ചാറ് എടുക്കാനുണ്ടോ :))
qw_er_ty
ഛേ! ലജ്ജാവഹം.. ..
തമനൂ താങ്കള്‍ ഒരു ഉത്തമനാ എന്നു കരുതിയത് ഞങ്ങളുടെ തെറ്റ്.. നിങ്ങള്‍ ക്ഷമീ..(എന്നാലും ക്ലാസ്സൊക്കെ ഇത്തിരിം കൂടെ വിസ്തരിച്ചങ്ങ് എഴുതാമായിരുന്നു..)
:)
തമനു അണ്ണാ,
ഈ അത്മാര്ത്ഥതയ്ക്കാണ് കാശ് !
ആരും ചെയ്യാത്ത പ്രവര്‍ത്തികള്‍ ചെയ്ത വീര കഥകള്‍ പോരട്ടെ.. !!
ചിരിച്ച് അവശതയായിപ്പോയി അണ്ണാ..:)
ഇഷ്ടമായി നൂറു വട്ടം.
എന്നാലും സാനിയ മിര്‍സയെ ഇങ്ങനെ റെഫറെന്‍സ് ആക്കിയാല്‍, പണി ആവില്ലെ.
വാത്തയെ സാക്ഷരത പഠിപ്പിക്കാന്‍ വന്ന എല്ലാവര്ക്കും (പേരെടുത്തു പറയാന്‍ പോയാല്‍ പണി ആകും..) നന്ദി ഒറ്റവാക്കില്‍.
എന്നാലും..
കുട്ടിച്ചാത്താ :- എന്നെങ്കിലും കാണുമ്പോ നിന്നെ ഞാന്‍ കല്ലെടുത്തെറീം
അതുല്യേച്ചീ :- എന്നാലും എന്റെ ആത്മാര്‍ത്ഥതയും, തന്റേടോം ഒന്നു സമ്മതിച്ച്, കൊള്ളാടാ ചെക്കാ എന്നൊന്നു പറേരുത്..:(
ഇക്കാസേ:- വാത്തമാര്ക്ക് ഒരിക്കലും പ്രായം കൂടാറില്ല എന്നറിയില്ലേ .. ഇപ്പോഴും 17-18 :)
ദേവേട്ടാ:- ആ ഗുരൂനെ ഞങ്ങള്‍ അതിനു മുന്‍പേ ബോംബേയ്ക്ക് ഓടിച്ചു വിട്ടൂന്നാ തോന്നുന്നേ..
കൈതമുള്ളു മാഷേ, ജിഷാദേ :- സാനിയാ മിര്‍സയുടെ മൂക്കാ ഞാന്‍ ഉദ്ദേശിച്ചത്. അതു പോലൊരു മൂക്കുത്തി വാത്തയ്ക്കും ഉണ്ടാരുന്നു. നിങ്ങള്‍ വേറെ എന്തെങ്കിലും തെറ്റിദ്ധരിച്ചോ ...?
:)അടിപൊളി രസികന്‍ പോസ്റ്റ്!!
തമനൂ, ഇന്നലെതന്നെ വായിച്ച് കുറേ ചിരിച്ചിരുന്നു, പിന്നെ കിടന്നു, പിന്നെ ഇന്നെഴുനേറ്റു കമന്റി.
വാത്തയെ എഴുത്തും വായനയും പഠിപ്പിച്ച സ്ഥിതിയ്ക്ക് അടുത്തനാട്ടില്പോക്കിന് പദസമ്പത്ത് വര്ധിപ്പിയ്കാനുള്ള വഴിയായല്ലോ.
ഇലന്തൂര്‍ പുരാണം ഇടിവെട്ട്.
ചെങ്കല്‍ ചൂളയിലെ പഴയ കന്പനിയെക്കുറിച്ച് കവി അയ്യപ്പന് നടത്തിയ വെളിപ്പെടുത്തലൊന്നും ഇതിന്റെ ഏഴയലത്തു വരില്ല തമനുവേ.
:-)
സാനിയ മിര്‍സ പോലും തെറ്റിദ്ധരിച്ചേനെ, എക്സ്പ്ലെയിന് ചെയ്തത് ഭാഗ്യായി.
ഹ.ഹ.ഹ...വാത്തയാണു മോനേ വാത്ത....
എന്നാലും അക്ഷരം പഠിപ്പിക്കാന്‍ മാത്രമാണു പോയത് എന്നു പറഞ്ഞാല്‍ നാട്ടുകാരെ പോലെ തന്നെ ഞാനും വിശ്വസിക്കില്ലാ......
കലക്കി ഇലന്തൂരച്ചായാ......
മീരാ ജാസ്മിനോട് എന്റെ അന്വേഷണം പറയണേ....
ബീനാ ആന്റണിയോട് അച്ചായന്റെ അന്വേഷണം ഞാനും അറിയിക്കാം.....
"മൂന്നു ദിവസമായി ഐസു കട്ടകള്‍ക്കിടയില്‍ കിടന്നിരുന്ന ചത്തമീനുകളുടേതുള്‍പ്പടെ എല്ലാ കണ്ണുകളും എന്നിലേക്ക് മാത്രമായി."
ഹഹഹഹഹഹഹഹ...........
എന്റെ ചിരി അല്പം നീണ്ടുപോയോ? ഹൊ, ഞാനിവിടെ ഓഫീസിലാണല്ലേ. :)
ഭാര്യയോട് വാത്തയെ സാക്ഷരത ഇപ്പോഴും പഠിപ്പിക്കുന്ന കാര്യം പറയേണ്ട കേട്ടോ ;) ഹി ഹി.
ഈ പോസ്റ്റ് വായിക്കാതിരുന്നെങ്കില്‍ നഷ്ടമായേനെ. ഇപ്പോഴാ വായിക്കാന്‍ സമയം കിട്ടിയത് മാഷേ.
:)
:) ആക്ച്വലി ഇതു നടന്നതാണോ? ഉമേഷ്ജിയോടു ചോദിക്കാമായിരുന്നു ഇങ്ങനെ ഒരു കഥാപാത്രം ആ നാട്ടില്‍ ഉണ്ടായിരുന്നോ എന്ന്. അതെന്തുമാവട്ടെ, എഴുത്ത് നന്നായിട്ടുണ്ട്.
തമനു,
നല്ല രസികന്‍ പോസ്റ്റ്!
നന്നായിഷ്ടപ്പെട്ടു.
അരവിശിവ
very good. enane kittunnu ithoke?
ഇരുട്ടുവാക്കിന് വാത്തേടെ വീട്ടില്‍ നിന്ന് സാക്ഷാല്‍ ഗീവര്‍ഗീസ് പുണ്യാളന് കുതിരപ്പുറത്ത് കുന്തോം പിടിച്ചോണ്ടിറങ്ങി വന്നാലും അത് സാക്ഷരത പഠിപ്പിക്കാന്‍ പോയിട്ട് വരുന്നതാരിക്കും എന്ന് കര്‍ത്താവീശോമിശിഹാ പോലും വിശ്വസിക്കില്ല.
sസൂപ്പ്പര്‍...സു സൂപ്പ്പ്പര്‍
വാത്തയെക്കുറിച്ചുള്ള വാറ്ത്തകള് വായിച്ചും,എഴുത്തിലെ ആത്മാറ്ത്ഥത കണ്ടും ചിരിച്ചു രസിച്ചു.
കസറീലൊ ഗഡി..
അച്ചായോ....
വാസവദത്ത കൊള്ളാമല്ലോ. ഉപഗുപ്തനും കൊള്ളാം...
അഭിവാദ്യങ്ങള്‍...!!!
അച്ചായന്കുഞ്ഞ്!
ഹഹഹഹ്! :) ആ ചത്ത മീനുകള്‍ കൂടി നോക്കിയത് ഞാന്‍ സങ്കല്പിച്ച് എനിക്ക് ചിരി നിറുത്താന്‍ പറ്റണില്ല്യ.
(u)thaman ആയ ഭര്‍ത്താവായി 5 വര്‍ഷം പിന്നിടുന്ന തമനുവിനും അദ്ദേഹത്തിന്റെ കത്തികളെ 5 വര്‍ഷം സഹിച്ച തമനയ്ക്കും സ്നേഹത്തോടെ വിവാഹവാര്‍ഷീകാശംസകള്‍ നേരുന്നു :)
ചിലവ് എന്നത്തേയും പോലെ മസാല ദോശ വാങ്ങിത്തരാം എന്ന ‘പറച്ചിലില്‍‘ ഒതുക്കേണ്ട :)
വിവാഹവാര്‍ഷികാശംസകള്‍
തറവാടി,വല്യമ്മായി,പച്ചാന,ആജു
വിവാഹവാര്‍ഷീകാശംസകള്‍ നേരുന്നു :)
ഒരു പോസ്റ്റ് ഇട്ടിട്ട് രണ്ട് മാസം ആയല്ലൊ, എന്തു പറ്റി.
superrrrrrrrbbb gr888 job
regards
manzu
callmehello
തല ആരോ നേരെയാക്കി!
ഇപ്പോ ആള് ബ്ലോഗിനെ ‘തിരിഞ്ഞ്’ നോക്കാറില്ല.!
hahahah... WOW!
ഊം..കലക്കി, ഇതുവരെ വായിച്ചില്ലായിരുന്നു.
കിക്കിടിലം മാഷേ. എല്ലാ പോസ്റ്റും വായിച്ചു തീര്‍ത്തു ഇന്ന്.പ്ലീസ്സ് എന്താ ഇപ്പോള്‍ എഴുതാത്തത്. മടി എന്ത്? എഴുതെന്നേ.
തമനു,
ബ്ലോഗിങ് തുടങ്ങി മാസങ്ങള്‍ക്ക് ശേഷമാണ് ഈ ബ്ലോഗ് കണ്ടത്... നല്ല അടിപൊളി വിവരണം! അഭിനന്ദനങ്ങള്‍!
:-)
ഇത്രേം നാളായിട്ട് ഇതൊന്നും വായിയ്ക്കാതിരുന്നോണ്ട് തലേല് മുണ്ടിട്ടാ വായിച്ചത്... വായിച്ഛു വന്നപ്പോള്‍ മുണ്ടൊക്കെ കാറ്റത്ത് പറന്നുപോയി... എന്തിറ്റാ കീറ്... നമിച്ചു ....
ആ അടി പാഴായിപ്പോയതില് നഷ്ടം സംഭവിച്ചത് ഇലന്തൂരില്‍ രണ്ടുപേര്‍ക്കായിരുന്നു.
1. മാലയിട്ട്, മെഴുകുതിരിയും കത്തിച്ച് വയ്ക്കാനായി ഫോട്ടോ ഫ്രയിം ചെയ്തു കൊടുത്തിരുന്ന ഗോപാലന് കൊച്ചാട്ടനും,
2. 70-ആം വയസിലും പയറു പോലെ നടന്നിരുന്ന എന്റെ വല്യമ്മച്ചി പനിയായി ആശുപത്രിയില്‍ കിടന്നതറിഞ്ഞ് അന്നേരം തന്നെ ഓടിവന്ന്, ശവമടക്കിനു വരുന്നവര്‍ക്ക് പഫ്സും, വടയും, പഴവും അടങ്ങിയ കവറുകള്‍ സപ്ലൈ ചെയ്യാനുള്ള ഓര്‍ഡര്‍ വേറെ ആര്‍ക്കും കൊടുക്കല്ലേ എന്ന് പറഞ്ഞ ജ്യോതിസ് ബേക്കറിയിലെ ജോയിച്ചാനും.
-)
ഹൊ കിടിലന്‍ പോസ്റ്റ് ചിരിച്ചിട്ട് വായിക്കാന്‍ പറ്റിയില്ല
പിന്നെ ഞാന്‍ ഒരു തുടക്കകാരനാണ് സമയമുണ്ടെങ്കില്‍ സന്ദര്‍ശിക്കാം :
http://www.nerambokkukal.blogspot.com/
ഇങ്ങനെയും ആള്‍ക്കാരുണ്ടായിരുന്നോ!!!!
ഇത് വായിക്കാന്‍ ഞാന്‍ ഇത്രയും വൈയ്കിയല്ലോ കര്‍ത്താവേ
"സമൂഹത്തിൽ മോശക്കാരിയായി മുദ്ര കുത്തപ്പെട്ടവളായതു കൊണ്ട് മാത്രം അവളുടെ അക്ഷര ജ്ഞാനം നേടാനുള്ള അവകാശത്തെ ആരും ഹനിക്കരുത് എന്നായിരുന്നു എന്റെ വാശി. " തമനു അച്ചായോ, You said it. സാക്ഷരത യജ്ഞത്തില്‍ പങ്കെടുത്ത മറ്റൊരാള്‍
Post a Comment